Thursday 19 June 2014

" ഓര്‍മ്മകൊയ്ത്ത്‌ "

പൊയ്കഴിഞ്ഞ കാലമിന്നുമൊഴുകിടുന്നു കണ്‍കളില്‍
കഥകളേറെ ചൊല്ലുമിന്നീ പൊളിഞ്ഞുവീണ ചുമരുകള്‍

വൃത്തിയോടെ ശുദ്ധിയോടെ വച്ചുവാണ മച്ചകം
തിരിവിളക്ക് ദീപമായി ഭക്തിയോടെ കാക്കുവാന്‍
മനിതരില്ല, നേരമില്ല, കറ്റകെട്ടും മുറ്റമിന്നതോര്‍മ്മയായ്‌

കണ്ണടച്ചാല്‍ കാണുമിന്നും കോയ്ത്തുകാല ഭംഗിയില്‍,
തന്തിനന്താന പാടുന്ന പാട്ടും, പാടിമെതിക്കും കറ്റയും
ഞാറലും, കഞ്ഞികൊണ്ടോടുമാ പാവാടക്കാരിയും

ചുണ്ടില്‍ചെറുമൂളലോടെ ചേറിലന്നാഞാറുനട്ടു,
കൊയ്തെടുത്ത വിളവെല്ലാം കറ്റയായ്‌ കെട്ടിവച്ചൊ-
രിലകൊഴിഞ്ഞ തേന്മാവിന്‍ കൊമ്പിലൂഞ്ഞാലാടിയന്നും

നിറകതിരില്‍ പാടങ്ങള്‍, കൊയ്ത്തുപാട്ടിന്നീണങ്ങള്‍
പീലിനീര്‍ത്തുമോര്‍മ്മകളായ് തെളിയുന്നെന്‍ മനതാരില്‍
















Krishnadas,,,

1 comment:

  1. ഓര്‍മ്മക്കൊയ്ത്ത്
    നൂറുമേനി

    ReplyDelete