Sunday 25 November 2012

" പ്രണയരാവ്‌ "

ഒഴുകിവരുമീ ഗാനം രാവിലൂറും ശോകമാണോ  
കുളിര്‍കാറ്റിന്‍ ഈണമേകും ഭാവമിന്നനുരാഗമാണോ 
നിലാവിലായ്‌യലിയാന്‍ ഈ കുളിരില്‍ നീ കൂടെയില്ലേ   
നിറതിങ്കള്‍ വാനിലൊഴുകും താരമിന്നാ പല്ലവിപാടി   

വീണമീട്ടും വിരലുകള്‍ ചുണ്ടിലായ്‌ കോറിയോ
മൂകമായ്‌ കുയിലുകള്‍ നിന്‍ചാരില്‍ വന്നുവോ 
തെന്നലിന്‍ നറുമണം നിന്‍ മേനിപുണര്‍ന്നുവോ
മനതാരിലെ മോഹമാം മുഖമിന്നെന്‍ സ്വന്തമായ്‌  

ഈരാവും സാക്ഷിയായ്‌ വസന്തമായ്‌ വന്നു നീ 
വിരിഞ്ഞോരീ പൂവിലും തേനൂറും മോഹമായ്‌
കൊതിതീരാ ശലഭമായ് നിന്നരികില്‍ പാറി ഞാന്‍ 
ഇരുള്‍വന്നെന്‍ മിഴികളില്‍ മൃദുവായ് തലോടിയോ 

ഒഴുകിവരുമീ ഗാനം രാവിലൂറും ശോകമാണോ  
കുളിര്‍കാറ്റിന്‍ ഈണമേകും ഭാവമിന്നനുരാഗമാണോ
നിലാവിലായ്‌യലിയാന്‍ ഈ കുളിരില്‍ നീ കൂടെയില്ലേ   
നിറതിങ്കള്‍ വാനില്‍നിറയും താരമിന്നാ പല്ലവിപാടി   

Saturday 6 October 2012

" ഓര്‍മ്മകള്‍ "

തനി നാടന്‍ പെണ്ണല്ലേ ഒരു പനിനീര്‍ പൂവല്ലേ
അരികില്‍ വരുമ്പോഴെന്നും കാച്ചിയെണ്ണ മണമല്ലേ
അഴകേറും ചുരുള്‍ മുടിയില്‍ ഒരു തുളസ്സിക്കതിരില്ലേ
കുളിരായ് നീ  വരുകില്ലേ  അഴകേറും പെണ്‍കിളിയേ

തൊടുകുറിയായ് ചന്ദനവും കണ്ണഴകായ്‌ കരിമഷിയും
കൈകളില കരിവളയും സെറ്റുകസവിന്‍ ഞോറിയഴകും 
വഴുതിവീണ ആശകളും വഴിയടഞ്ഞ നൊമ്പരവും
ചെറുചിരിയായ് നിറയുന്നു ഇന്നുമെന്നിലോര്‍മ്മകളില്‍

മയില്‍‌പീലി കണ്ണിണകള്‍  മനസ്സില്‍ ഒരു തേന്മഴയായ്
ഇരുള്‍ മൂടും കാര്‍മുകിലില്‍  നിറയുന്നോരു  മഴവില്ലായ്‌
അടര്‍ന്നു വീഴും പൂവുകളില്‍ മായാത്തൊരു വാസനയായ്
കവിതയിലെ ചെറു കഥയായ് നിറയുന്നു നിന്‍ മുഖവും

പാദസര ചേലുകാട്ടും സ്വരമിന്നെന്‍ ഓര്‍മ്മകളായ്
കരളില്‍ ഒരു പൂവിതളായ് നിറമേറും നീലിമയായ്
സുഖസുന്ദര നിദ്രയിലും മറയാത്തൊരു സ്വപ്നവുമായ്
കുളിരായ് നീ വരുകില്ലേ അഴകേറും പെണ്‍കിളിയേ,,,,




Wednesday 3 October 2012

"വാസ്തവം"

പൊഴിയുന്ന പൂവുപോല്‍ വീഴുന്നു ജീവനും
ജയിക്കുവാനാവില്ല കരുത്തനാണെന്നും നീ
ജീവിത സ്വപ്നത്തിന്‍ അടിവേരു പിഴുതു നീ
അലറിയടുക്കുന്നു ആടിത്തിമിര്‍ക്കുന്നു

കാലത്തിന്‍ മാറ്റമായ് മായ്ച്ചിടാനാകുമോ
നീ നഷ്ട്ടപെടുത്തിയ ജീവിത ചീന്തുകള്‍
ചെവിയോര്‍ത്താലത് നിന്നിലേക്കെത്തിടും
ഒരമ്മതന്‍ തേങ്ങലും നഷ്ട പ്രതീക്ഷയും

നീ ജയിച്ചപ്പോഴിന്നലെ തോറ്റതെന്‍ അച്ഛനും 
കഥയറിയാ മക്കളാം ഞങ്ങള്‍തന്‍ ബാല്യവും 
ദൂരേക്ക്‌ പോവുക ശാപവും പേറിനീ, 
കവരാതെ മറ്റേതു ജീവനും ശോഭയും  

പൊറുക്കുവാനാവില്ല നിന്നോടൊരിക്കലും
തുടരുകയാണോ നീ ഇന്നുമാ പോര്‍വിളി
പലപല രൂപവും ഭാവവും നല്‍കി നീ
കുഴികുത്തി മൂടുന്നു ഇന്നുനൂറാശകള്‍,,,


"ഉപദേശം"

കണ്ണുണ്ട് കാണുവാന്‍ കാതുണ്ട് കേള്‍ക്കുവാന്‍ 
എങ്കിലും കാണില്ല കേള്‍ക്കില്ലതൊന്നുമേ 
പഴിക്കുവതവസാനം വിധിതരും കുറ്റമായ്‌ 
എന്തിനുമനുഷ്യാ നീ അണിയുവതീ പൊയ്മുഖം 

ഒരുമാറ്റമെപ്പഴോ ആശിച്ചതില്ലേ നിന്‍ 
മൂകത ചൊല്ലുന്നതിനുള്ള കാരണവും 
പരിഹാസമെത്രയോ കേട്ടുതകര്‍ന്നതും 
ഒരുചൂടായ്‌ നല്‍കൂ നിന്‍മാനസത്തില്‍ 

സൂര്യ കാന്തികള്‍ വിടചോല്ലുമിന്നേരം 
പറവകള്‍കൂട്ടമായ്‌ കൂടണയുംസന്ധ്യയില്‍
ആ മനംമാറ്റവും നിന്നിലായുണ്ടായാല്‍ 
മോക്ഷമായ്‌ ജീവിതം ധന്യമായ്‌മാനസം 

ഈകാറ്റില്‍ കളയൂ നീ നാളെയെന്നുല്‍കണ്ട  
പൊരുതൂ നീ സത്യവും നീതിയും കൈവരാന്‍
ഒരു ദിനം വന്നിടും  സ്വന്തമായ്‌ നിന്നിലും 
അന്നു നീ വാണിടും ഈനാട്ടില്‍ രാജനായ്‌,,, 

Monday 1 October 2012

"ഓടക്കുഴല്‍ "

ഇന്നലെ ഞാനെന്‍റെ കണ്ണന്‍റെ കയ്യിലെ 
പോന്നോടക്കുഴല്‍ സ്വന്തമാക്കി 
കാലിയെ മേക്കുമ്പോളാകുഴല്‍ വിളി- 
കേള്‍ക്കാനോടിക്കിതച്ചിങ്ങു വന്നു ഞാനും

കരിമുകില്‍ ചേലുള്ള കണ്ണന്‍റെ പാട്ടിനായ്‌ 
ഒരു കുടം വെണ്ണയും കരുതിവച്ചു
കരളില്‍ കവിതയായ്‌ എന്നുമെന്‍ കണ്ണന്‍റെ 
ചുണ്ടിലാ തേനൂറും നാദമാവാന്‍ 

വൃന്ദാവനത്തിലീ രാധതന്‍ തോഴിയായ്‌  
അരികിലായ് ഞാന്‍ നില്‍പ്പൂ കണ്ടില്ലേ കണ്ണാ 
മുരളിയില്‍ ചുംബിക്കും കരിനീലവര്‍ണ്ണാ 
മധുരമായ്‌ വേണു നീ മീട്ടില്ലേ കൃഷ്ണാ

നറുവെണ്ണയുണ്ണാനെന്‍ അരികില്‍ നീ വരുമോ 
മഴവില്ലിന്‍ മോഹമെന്നുള്ളിലും കൃഷ്ണാ 
മുരളിയില്‍ ചുംബിക്കും കരിനീലവര്‍ണ്ണാ 
മധുരമായ്‌ വേണു നീ മീട്ടില്ലേ കൃഷ്ണാ,,,,, 

"ഇതു നിനക്ക്,,"

സുന്ദരീ എന്‍ സ്വപ്നേശ്വരീ.......
ചെമ്പക മണമെഴും കണ്മണീ .........
അഴകാര്‍ന്ന നിന്നുടെ കൈവിരലില്‍ തൊടാന്‍
അറിയാതെ ഞാനും കൊതിച്ചതല്ലേ 

എന്‍റെ മനസ്സിലെ മയില്‍‌പ്പീലി മോഹങ്ങള്‍
ചിറകു വിടര്‍ത്തുന്നൊരാ സന്ധ്യയില്‍
മസ്സിലെ മോഹങ്ങള്‍ പുല്ലാങ്കുഴല്‍ നാദമായ്‌
നിറയുന്നൊരാ നിറസന്ധ്യയില്‍

നിന്നെക്കുറിച്ചുള്ള ചിന്തയാലെന്മനം
നിറഞ്ഞു കവിയും ഗംഗ പോലെ
പറഞ്ഞില്ലയെന്നാലും അറിയേണം നീയെന്നെ
അറിയാന്‍ ശ്രമിച്ചു ഞാന്‍ നിന്നെയെന്നാലും

അറിഞ്ഞില്ലല്ലോ മായാ ദേവീ
മധുകരയൊരാ ആനന്ദവേളയില്‍ 
കുയില്‍ നാദമാംനിന്‍ ശബ്ദമാധുര്യത്തെ  
വെറുതെ വെറുതെ ഓര്‍ത്തു പോയീ ....

"ഹര്‍ത്താല്‍ "

കാണാം നമ്മുക്കിനി അടുത്തോരാഹര്‍ത്താലില്‍
യാത്ര ചോദിക്കുമ്പോളാകണ്ണും നിറയുന്നു
ഓര്‍ക്കുന്നു ഹര്‍ത്താലിന്‍ കമ്പുള്ളദിനങ്ങളും
മറക്കുവാനാകുമോ ആ നല്ലനാള്‍കളും

കേരളം വാണൊരാ മാവേലിതമ്പ്രാനും
അന്തിച്ചുനില്‍പ്പതിന്നീക്കൂത്ത് കണ്ടിട്ടോ 
ഓണത്തിന്‍ വില്ലനായ് മാറിയിന്നീഹര്‍ത്താല്‍
കുടുംബത്തിന്‍ തോഴനാണിന്നിതീഹര്‍ത്താല്‍

മക്കളെ കാണണേല്‍ ഹര്‍ത്താലിങ്ങെത്തണം 
ഭാര്യയെ കാണണേല്‍ ഹര്‍ത്താലിങ്ങെത്തണം
പായുന്നീ ലോകത്തില്‍ ഹര്‍ത്താലോന്നില്ലെങ്കില്‍
ശൂന്യമായ് ജീവിതം ഓര്‍മ്മയായ്‌ ബന്ധങ്ങള്‍ 

കാണാം നമുക്കിത് നല്ലതിന്‍ മാറ്റമായ്
കൂടാംനമുക്കിനി അടുത്ത ഹര്‍ത്താലിനും 
മാറുന്നമാറ്റത്തില്‍ മാറാത്തജനതയായ്
പാടാംനമുക്കിതും ഹര്‍ത്താലിന്‍ജയത്തിനായ്…

"പെട്രോള്‍"

പുതുഫാഷന്‍ വണ്ടിയില്‍ മൈലേജു കാണില്ല
വല്ല്യേട്ടന്‍ ചൊല്ലിയും കേട്ടില്ലതന്നുഞാന്‍ 
മുതുമൂത്ത നെല്ലിക്ക പോലുള്ളാവാക്കുകള്‍ 
തയമ്പിച്ച കാതുകള്‍  വെറുതെയിന്നോര്‍ത്തുവോ 

ശകടമൊന്നനക്കുവാന്‍  പെട്രോളു തികയില്ല 
ചിരിക്കുമെന്‍ വണ്ടിയെ നിറകണ്ണാല്‍ നോക്കിഞ്ഞാന്‍
ഈലോകം ചുറ്റുവാന്‍  നിന്നെയൊന്നനക്കുവാന്‍
പണയമായ്‌  വയ്ക്കുവാന്‍ നീതന്നെയിന്നുള്ളൂ

അന്നോരോ  ചിന്തകള്‍ നിന്നെയിങ്ങെത്തിച്ചു 
ഉള്ളതില്‍ കേമനും നീയാകാന്‍ ആശിച്ചു 
പാര്‍ക്കിലും ബീച്ചിലും കോളേജിന്‍ മുന്നിലും 
അവളുമായ് കറങ്ങുവാന്‍  നീയൊരു സ്വപ്നമായ്‌ 

ഒരുസെന്‍റ്  ഭൂമിക്കിന്നൊരുലിറ്റര്‍ പെട്രോളോ ! 
പൊട്ടാത്ത പടക്കമായ്‌ നീയിന്നീ മുറ്റത്ത് 
മഴയേറ്റും വേയിലേറ്റും വാടിത്തളരുമ്പോള്‍ 
ചിരിക്കുന്നതിന്നെന്തിനോ ലോണിലാ ബാക്കിയും,,,,      



Friday 28 September 2012

"നഷ്ട സ്വര്‍ഗം"

മധു നുകരുമീ പൂമ്പാറ്റയും 
തലയാട്ടുമീ തളിര്‍ച്ചില്ലയും
കുളിര്‍ തെന്നലും പുഴയോരവും 
തളിരായിതെന്‍ നീറും മനസ്സിലും 
നിന്‍ കൈകളില്‍ തല ചായ്ക്കുവാന്‍ 
നിന്‍ കവിളിലൊന്നുമ്മവയ്ക്കുവാന്‍ 
തലോടലില്‍ സ്വയമലിയുവാന്‍
നൂറാശയായോടിയെത്തി ഞാന്‍
അറിയുന്നു ഞാന്‍ നിന്‍ നിസ്വനം
അറിയുന്നു ഞാന്‍ നിന്‍ സ്പര്‍ശനം 
തെന്നലില്‍ കിളികൊഞ്ചലായ്   
ഈ സന്ധ്യയില്‍ നീയെത്തുമോ
വിധി വരച്ചോരീ രേഖയില്‍ 
വീണുപോയ്‌ നൂറാശകള്‍
നിന്‍ ഓര്‍മയില്‍ വീണലിയുവാന്‍
നിറ കണ്ണുമായ് ഞാന്‍ ഏകനായ്,,,,,

Wednesday 26 September 2012

" നോവ് "

ഇന്നീ പഴംകഞ്ഞിക്കെന്തുരുചിയമ്മേ
ഉണ്ടെങ്കിലിങ്ങുതാ ഈ വയറു നിറഞ്ഞില്ല
ഉണ്ണിതന്നുള്ളില്‍ വന്നൊരീ വാക്കുകള്‍
പൊള്ളുന്ന നോവായ് ആ അമ്മതന്‍ കണ്ണീരില്‍

ആവുമോ എന്നുണ്ണിതന്നീവയറു നിറക്കുവാന്‍
തുടയ്ക്കുവാനാകുമോ എന്‍പൈതല്‍ കണ്ണുനീര്‍
ചിരിയ്ക്കുവാനാവതു തെല്ലില്ലീ ജീവനും
കരയുവാന്‍ കണ്ണീരും കാണില്ലീ കണ്‍കളില്‍

തുടരുന്നതെന്തിനു ശിഷ്ട്ടമീജീവിതം
നല്‍കുന്നതിത്തിരി പാഷാണമെങ്കിലും
അമ്മതന്‍ കയ്യില്‍നിന്നുരുളയായ് കിട്ടുമ്പോള്‍
ആവില്ലൊരമൃതിനും ഒപ്പമായ്നില്‍ക്കുവാന്‍

കൊതിക്കുന്നതിപ്പൊഴും അരനേരം ഭക്ഷണം
ശപിക്കുന്നതെപ്പൊഴും വ്യര്‍ത്ഥമീ ജന്മത്തെ
തകരുന്ന നെഞ്ചില്‍നിന്നൊടുവിലീ  പ്രാര്‍ത്ഥന
ജനിക്കരുതീ മണ്ണില്‍ ഇതുപോലൊരമ്മയായ്.…


Tuesday 25 September 2012

"കള്ള്"

കൂട്ടരോടൊത്തു കൂട്ടുകൂടുമ്പോ കൂടെനടക്കണം കള്ള്
കള്ള് വാങ്ങാനായ്‌ കാലത്തുതന്നെ കാവല്നില്‍ക്കാനും തല്ല്
കാവല് നില്‍ക്കുമ്പോ കാലില്‍ കിടക്കണ  ചപ്പലിലുണ്ടോരു മുള്ള് 
മുള്ളുവലിച്ചു ഞാന്‍ കാവല് നില്‍ക്കുമ്പോ പിന്നീന്ന് വന്നൊരു തള്ള്

ഹര്‍ത്താലുവന്നാലും കള്ള് കൊച്ചു ജനിച്ചാലും കള്ള്
പട്ടിണി മാറ്റാനും കള്ള് പട്ടിണിയാക്കാനും കള്ള്
പാമ്പ് കണക്കെ റോഡിലിഴയാന്‍ മോന്തി കുടിക്കണം കള്ള്
ചാലില്‍ കുളിക്കാനും നീന്തിക്കളിക്കാനും ഉള്ളില്‍ കിടക്കണം കള്ള്

കള്ളുമടിച്ചങ്ങു വീട്ടില് ചെല്ലുമ്പോ വാതില്‍ക്കല്‍ നില്‍ക്കണ് പെണ്ണ്
പെണ്ണിന്‍ കരച്ചില് കാതില്‍ കയറണേ പിന്നേമടിക്കണം കള്ള്
സുന്ദരനായവന്‍ വാചാലനാവാന്‍ തുള്ളിയടിക്കണം കള്ള്
നാട്ടില് ചെന്നാലും കള്ള് നാടുവിട്ടെന്നാലും കള്ള്

കൂരിരുട്ടത്ത് ഒറ്റക്ക് പോവാന്‍ പേടിതൊണ്ടനടിക്കണം കള്ള്
വെള്ളമടിച്ചവന്‍ പാടണ്കേട്ടാ കൂട്ടരടിക്കും കള്ള്
പാടി നടക്കാനും കള്ള് പാരപണിയാനും കള്ള്
കൂട്ടരോടൊത്തു കൂട്ടുകൂടുമ്പോ കൂടെനടക്കണം കള്ള്,,, ഈ കള്ള്,,,,,,


Saturday 22 September 2012

"പ്രായശ്ചിത്തം"

നുരയുന്ന ഗ്ലാസ്സിന്‍റെ ലഹരിയില്‍ മുങ്ങി നീ
കരയുന്നൊരമ്മതന്‍ വാക്കുകള്‍ കേള്‍ക്കാതെ
ഒരു കുഞ്ഞുപെങ്ങള്‍തന്‍ നോവുകളറിയാതെ
അലയുന്നതെന്തിനീ വഴിവിട്ട ധൂര്‍ത്തിനായ്

ബാക്കിയാ ആയുസ്സില്‍ നിമിഷങ്ങള്‍ മാത്രമേ
നിന്നിലാ യവ്വനം തീരുന്ന വേളയില്‍ 
നിന്നിലും വാര്‍ദ്ധക്യം പിടികള്‍ മുറുക്കുമ്പോള്‍
കാണില്ല മദ്യവും ഉറ്റവര്‍ സ്നേഹവും
ഒരുനല്ല  നാളെയും നിന്നിലേക്കെത്തിടും
മാറുക നീയൊരു ഇന്നിന്‍റെ പുത്രനായ്‌
ഗംഗയില്‍ മുങ്ങിനീ ഇന്നിലേക്കെത്തുമ്പോള്‍
കഴുകുക കണ്ണീരാല്‍ നിന്നമ്മതന്‍ കാലുകള്‍
ആശകള്‍ ഏറെയും നിന്നിലാണമ്മക്ക്
നല്‍കു നീ അമ്മക്ക് ബാക്കിനിന്‍ ജീവിതം
ആ കൈകള്‍ പിടിച്ചു നീ കൂടെ നടക്കുമ്പോള്‍
നിശ്ചയം ഓര്‍ക്കും നീ നിന്‍റെയാ ബാല്യവും...